കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം കര്‍ഷകസംഘടനകളെ ആറാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കാര്‍ഷിക നിയമത്തിലെ മൂന്നു വകുപ്പുകളും പിന്‍വലിക്കണമെന്നും മോശമായി പെരുമാറിയതിന് കേന്ദ്രം കര്‍ഷകരോട് മാപ്പു പറയണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗഹ്ലോട്ട് ആവശ്യപ്പെട്ടു.